തിരുവല്ല: കോടതി വിധികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള കൂടിയാലോചനകൾ തുടരുമെന്ന് ഓർത്തഡോക്സ് സഭ. പരുമലയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന മെത്രാപ്പൊലീത്തമാരുടെ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ശാശ്വത സമാധാനമാണ് ഓർത്തഡോക്സ് സഭ ലക്ഷ്യം വയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെയും വ്യക്തിഹത്യയെയും നേരിടും. സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള സർക്കാർ നടപടികളിൽ തൃപ്തിയുണ്ട്. വിധി പൂർണമായും നടപ്പിലാക്കുന്നതിന് സർക്കാർ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
സെപ്റ്റംബർ 4 മുതൽ 6 വരെ എല്ലാ ഭദ്രാസനങ്ങളിലും ഇടവകകളിലും ഭവനങ്ങളിലും സഭാ സമാധാനത്തിനായി പ്രാർഥന നടത്തും. കാതോലിക്കേറ്റ് സ്ഥാപന വാർഷികമായ സെപ്റ്റംബർ 15നു പള്ളികളിൽ കുർബാനയും കാതോലിക്കേറ്റിന്റെ പ്രസക്തിയെപ്പറ്റി ബോധവൽക്കരണവും നടക്കും.
1907 മാര്‍ച്ച് 27-ന് ജനിച്ച പ. മാത്യൂസ് പ്രഥമന്‍ ബാവായ്ക്ക് 26699 ദിവസം (73 വര്‍ഷം 1 മാസം 5 ദിവസം) പ്രായമുള്ളപ്പോഴാണ് 1980 മെയ് ഒന്നിന് മാത്യൂസ് മാര്‍ കൂറിലോസിനെ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തത്. 1946 ഓഗസ്റ്റ് 30-ന് ജനിച്ച പ. പൗലോസ് ദ്വിതീയന്‍ ബാവാ 2020 ഓഗസ്റ്റ് 30-ന് 75-ാം വയസിലേക്ക് പ്രവേശിക്കുകയാണ്. പ. മാത്യൂസ് പ്രഥമന്‍ ബാവാ കാതോലിക്കാ സ്ഥാനമേറ്റ് 1648 ദിവസ (4 വര്‍ഷം 6 മാസം 5 ദിവസം) മായപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തി. മറ്റു ബാവാമാരും സ്ഥാനമേറ്റ് ഏഴു വര്‍ഷമാകുന്നതിനു മുന്‍പു തന്നെ നിയുക്തന്‍റെ തെരഞ്ഞെടപ്പു നടത്തിയവരാണ്. പ. പൗലോസ് ദ്വിതീയന്‍ ബാവാ സ്ഥാനമേറ്റിട്ട് 9 വര്‍ഷം കഴിഞ്ഞു. ആ നിലയ്ക്ക് എത്രയും വേഗം മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടി നിയുക്ത കാതോലിക്കായെയും ആവശ്യത്തിന് മെത്രാന്മാരെയും അത്മായ ട്രസ്റ്റിയെയും തിരഞ്ഞെടുക്കണം. ഇപ്പോഴത്തെ മലങ്കര അസോസിയേഷന്‍റെ കാലാവധി പകുതി കഴിഞ്ഞിട്ടേയുള്ളൂ.
മെത്രാന്‍ സ്ഥാനാര്‍ത്ഥിയ്ക്കുള്ളതുപോലെ നിയുക്ത കാതോലിക്കാ സ്ഥാനാര്‍ത്ഥികള്‍ക്കും യോഗ്യതകളും മാനദണ്ഡങ്ങളും നിശ്ചയിക്കണം. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിര്‍ദ്ദേശിക്കുന്ന ആര്‍ക്കും ‘നിയുക്തന്‍’ ആകാമെന്നുള്ള നില മാറണം. കുറഞ്ഞപക്ഷം വൈദികനായിരിക്കെ ഒരു ഇടവകയിലെങ്കിലും മൂന്നു വര്‍ഷം വികാരി സ്ഥാനം വഹിച്ചിട്ടുള്ള ആളായിരിക്കണം. 40 വയസിനു മുമ്പ് മേല്പട്ടക്കാരനായിട്ടുള്ള ആള്‍ ആയിരിക്കരുത്. സ്വന്തം ഭദ്രാസനത്തെ നേരെ ചൊവ്വേ ഭരിച്ച ആളായിരിക്കണം. ജനാധിപത്യ സംവിധാനത്തെ ബഹുമാനിക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുന്ന ആളായിരിക്കണം. സ്തുതിപാടകരെ മാത്രം വിശ്വസിക്കുന്ന ആളാകരുത്. കാതോലിക്കായോട് ചേര്‍ന്ന് സഭാഭരണത്തില്‍ സഹായിക്കുന്ന വ്യക്തി ആയിരിക്കണം. അയ്മേനികള്‍ക്കും തിരഞ്ഞെടുക്കപ്പെടാന്‍ സഭാഭരണഘടനയില്‍ തടസ്സമില്ല എന്ന കാര്യവും ഓര്‍മ്മിക്കുക.
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
(മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാധ്യമവിഭാഗം അദ്ധ്യക്ഷന്‍)
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ (എ.ഡി 52) ഭാരതത്തില്‍ സ്ഥാപിതമായതാണ്. പ. ശ്ലീഹായാല്‍ എ.ഡി. 32 ഓടു കൂടെ മെസപ്പെട്ടോമിയയിലെ (പേര്‍ഷ്യന്‍ സാമ്രാജ്യം) എഡേസ്സാ ആസ്ഥാനമായി ആരംഭിച്ച സഭയുമായി വിശ്വാസത്തിലും പാരമ്പര്യത്തിലും ബന്ധം പുലര്‍ത്തിക്കൊണ്ട്, എന്നാല്‍ ദക്ഷിണഭാരത പാരമ്പര്യത്തില്‍ ഭാരതീയ മതസമൂഹങ്ങളുമായുള്ള സാമൂഹ്യ-സാഹോദര്യ ബന്ധത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം ഈ സഭ പൂര്‍ണ്ണ സ്വതന്ത്ര സഭയായി ഏറെ ചൈതന്യത്തോടെ ഭാരതത്തില്‍ ദൗത്യം നിര്‍വ്വഹിച്ചുവെന്നു ചരിത്രം സാക്ഷിക്കുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്‍റെ ഭാഗമായി പ. സഭയെ റോമാ നുകത്തിനു കീഴില്‍ ബന്ധിക്കുവാന്‍ (1599-ലെ ഉദയംപേരൂര്‍ സുന്നഹദോസ്) നടത്തിയ ശ്രമത്തില്‍ നിന്നും കൂനന്‍കുരിശു സത്യത്തിലൂടെ (1653) സഭ മോചനം നേടി. എന്നാല്‍ സഭാഗാത്രത്തെ പിളര്‍ന്ന് ഒരു ഭാഗത്തെ വിദേശ മേല്‍ക്കോയ്മയുടെ കീഴില്‍ അണിനിരത്തുവാന്‍ അന്നത്തെ റോമന്‍ കത്തോലിക്കാ നേതൃത്വത്തിന് അവരുടെ വിദേശ പണം കൊണ്ടും അധികാര സ്വാധീനങ്ങള്‍ കൊണ്ടും സാധിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ആംഗ്ലിക്കന്‍-നവീകരണ-പെന്തക്കോസ്തു വിഭാഗങ്ങള്‍ സഭയെ ഉപദ്രവിച്ചുകൊണ്ടിരുന്നുവെന്നും കാണാം.
ഇതിനോടകം പേര്‍ഷ്യന്‍ സഭ നെസ്തോറിയന്‍ വേദവിപരീതത്തില്‍പ്പെടുകയും (5-ാം നൂറ്റാണ്ട്) തുടര്‍ന്നും മത-വംശീയ ആക്രമണങ്ങളാലും ശിഥിലീകൃതമായി കൊണ്ടിരുന്നു. 6-ാം നൂറ്റാണ്ടില്‍ സത്യവിശ്വാസത്തെ സംരക്ഷിക്കുവാന്‍ പ. യാക്കോബ് ബുര്‍ദ്ദാന നടത്തിയ ശ്രമങ്ങളുടെ ഫലമായി അദ്ദേഹം അലക്സാന്ത്രിയന്‍ (കോപ്റ്റിക്) ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ച് പേര്‍ഷ്യയിലെ സത്യ-സുറിയാനി (അലക്സാന്ത്രിയന്‍ വേദശാസ്ത്രം) സഭയില്‍ നിലനിര്‍ത്തി. അന്ത്യോഖ്യാ ആസ്ഥാനമായി പ. പത്രോസ് ശ്ലീഹായാല്‍ സ്ഥാപിതമായ സഭയുടെ സിംഹഭൂരിപക്ഷവും ഇതോടകം കല്‍ക്കദോന്യ വേദവിപരീതമായ (അന്ത്യോഖ്യന്‍ വേദശാസ്ത്രം) ഇരുസ്വഭാവ വാദത്തില്‍പ്പെട്ടിരുന്നു. അവിടെ അവശേഷിച്ചിരുന്ന പാശ്ചാത്യ സുറിയാനി ക്രിസ്ത്യാനികളും പൗരസ്ത്യ ദേശത്ത് അവശേഷിച്ചിരുന്ന പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളും 7-ാം നൂറ്റാണ്ടു മുതല്‍ പരസ്പര സഹായ സഹകരണത്തില്‍ ദൈവകൃപയില്‍ വളര്‍ന്നു. ഇതില്‍ പാശ്ചാത്യ വിഭാഗം പ. പത്രോസ് ശ്ലീഹായുടെ പാരമ്പര്യത്തില്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ നേതൃത്വത്തിലും പൗരസ്ത്യ വിഭാഗം പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തില്‍ കിഴക്കിന്‍റെ ബസ്സേലിയോസ് കാതോലിക്കായുടെ നേതൃത്വത്തിലും വളര്‍ന്നു.
പ. പത്രോസ് ശ്ലീഹായ്ക്ക് ശ്ലീഹന്മാരില്‍ മൂപ്പന്‍ എന്ന സ്ഥാനം നല്‍കിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിക്കും പൗരസ്ത്യ സഭ ആ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ 9-ാം നൂറ്റാണ്ടു മുതലെങ്കിലും പൗരസ്ത്യ സഭയെ തങ്ങളുടെ കീഴില്‍ നിര്‍ത്തുവാനുള്ള അധീശത്ത-കോളനിവല്‍ക്കരണ ഭാവം അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്സ് സഭ കാണിക്കുവാന്‍ തുടങ്ങി!
ഏതാണ്ട് 60 വര്‍ഷത്തോളം റോമാ നുകത്തിന്‍കീഴില്‍ കഴിയേണ്ടി വന്ന മലങ്കരസഭയ്ക്ക് ഇതോടകം അതിന്‍റെ ആരാധനഗ്രന്ഥങ്ങളും രീതികളുമെല്ലാം നഷ്ടപ്പെടുന്ന ദുഃഖകരമായ ഒരു സാഹചര്യം ഉണ്ടായപ്പോള്‍ ഓര്‍ത്തോദുക്സോ (സ്തുതി ചൊവ്വാക്കപ്പെട്ട) സത്യവിശ്വാസത്തില്‍ നിലനിന്നിരുന്ന പൗരസ്ത്യ കാതോലിക്കേറ്റിനും യെരുശലേം കാതോലിക്കേറ്റിനും ഈഗുപ്തായ സഭയ്ക്കും അര്‍മേനിയന്‍ സഭയ്ക്കുമെല്ലാം അന്നത്തെ സഭാനേതൃത്വം കത്തുകള്‍ അയച്ചു. ഇതിന്‍റെ ഫലമാണ് 1665-ല്‍ യെരുശലേം പാത്രിയര്‍ക്കീസ് എന്ന് വിശ്വസിക്കപ്പെടുന്ന അബ്ദുള്‍ ജലീല്‍ ഗ്രീഗോറിയോസും തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കാമാരായിരുന്ന യല്‍ദോ മാര്‍ ബസേലിയോസും (1685), മാര്‍ ബസ്സേലിയോസ് ശാക്രള്ള (1751) ബാവായും അവരോടൊപ്പം മറ്റു പിതാക്കന്മാരും മലങ്കരയില്‍ എത്തുകയും മലങ്കരസഭ വീണ്ടും അതിന്‍റെ ആരാധന സാക്ഷ്യജീവിതത്തില്‍ ശക്തിപ്പെടുകയും ചെയ്തത് എന്ന് കാണാം.
എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ആംഗ്ലിക്കന്‍ സഭകളുടെ അതിപ്രസരത്തിന്‍റെ ഭാഗമായി പ. സഭയില്‍ നവീകരണമെന്ന പേരില്‍ വേദവിപരീതം ഉടലെടുത്തപ്പോള്‍ അതിനെ ചെറുക്കുവാന്‍ അന്നത്തെ സഭാനേതൃത്വം 1873-ല്‍ ഇഥംപ്രഥമമായി അന്ത്യോഖ്യയിലെ സുറിയാനി സഭാ പാത്രിയര്‍ക്കീസിനെ മലങ്കരയിലേക്ക് ക്ഷണിച്ചു. പൗരസ്ത്യ കാതോലിക്കേറ്റിന് ഇതോടകം ഇല്ലായ്മ ചെയ്ത് എല്ലാം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കീഴില്‍ കൊണ്ടുവരുവാന്‍ തീവ്ര ശ്രമം നടത്തിയിരുന്ന പാത്രിയര്‍ക്കീസുമാര്‍ മലങ്കരയെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുവാന്‍ അവസരം നോക്കിയിരിക്കുമ്പോഴാണ് മലങ്കരസഭയുടെ ക്ഷണം അന്നത്തെ പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന് ലഭിക്കുന്നത്.
ഇതോടകം തന്നെ മലങ്കരസഭയെ അതീശത്വത്തിലേക്ക് വരുത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭാനേതൃത്വത്തെ ക്ഷീണിപ്പിക്കുവാന്‍ ഉതകുന്ന അനേകം സംഭവങ്ങള്‍ മലങ്കരയില്‍ ഉണ്ടാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പ. സഭയുടെ അറിവോ അനുമതിയോ കൂടാതെ 1842-ല്‍ ഒരു മെത്രാനെ മലങ്കരയിലേക്ക് വാഴിച്ച് വിടുകയും അന്നത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെതിരെ പ്രവര്‍ത്തിച്ച് അദ്ദേഹത്തെ ദുര്‍ബലനാക്കുവാനും പാലക്കുന്നത്ത് മാത്യൂസ് അത്താനാസ്യോസ് എന്ന അന്നത്തെ വിഘടിത മെത്രാപ്പോലീത്തായ്ക്ക് കഴിഞ്ഞു. അന്ത്യോഖ്യന്‍ കോളനിവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ആഴം കൂട്ടുവാനും വി. മൂറോന്‍, തിരുശേഷിപ്പ് എന്നിവ വില്‍ക്കുവാനും മറ്റ് സാമ്പത്തിക ലാഭവും മാനസിക ഉല്ലാസവും കിട്ടുന്ന എന്തും തരപ്പെടുത്തുവാനുമായി മലങ്കരയിലേക്ക് ആത്മീയ വേഷം ധരിച്ചുകൊണ്ടു നിര്‍ബാധം വന്നുകൊണ്ടിരുന്ന ‘ബാവ’മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു.
ഈ വൈതരണിയില്‍ നിന്നുള്ള മോചനം കാംക്ഷിച്ചുകൊണ്ടാണ് മലങ്കര സഭയുടെ പള്ളിപ്രതിപുരുഷയോഗം ചേര്‍ന്ന് പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അടുക്കലേക്ക് തന്നെ അയച്ച് മെത്രാപ്പോലീത്തായാക്കി 1865-ല്‍ മലങ്കരയില്‍ ഭരണക്രമം നടത്തുവാന്‍ ശ്രമിച്ചത്. താല്‍ക്കാലിക വൈതരണിയില്‍ നിന്നും സഭയെ രക്ഷിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസുമാരുടെ അധീശത്വ, കോളനിവല്‍ക്കരണം എന്ന ദുഷ്ട ലാക്ക് 1875-ല്‍ മലങ്കരയിലെത്തിയ പത്രോസ് മൂന്നാമന്‍ പുറത്തെടുത്തതോടെ പ. സഭ വീണ്ടും സമ്മര്‍ദ്ധത്തില്‍പ്പെടുകയും അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ കാലത്ത് ഇതൊരു പൂര്‍ണ്ണ നീരാളിപിടുത്തമായി മലങ്കരസഭയുടെ കഴുത്തില്‍ വീഴുകയും ചെയ്തു.
1912-ല്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ അന്നത്തെ കാനോനിക പാത്രിയര്‍ക്കീസിനെ മലങ്കരയില്‍ എത്തിച്ച് ഇവിടെ ഒരു സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുവാന്‍ കഴിഞ്ഞതോടെ ഒരു വലിയ പരിധി വരെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ മലങ്കരസഭയ്ക്ക് കഴിഞ്ഞുവെങ്കിലും ഉടക്കും, മുടക്കും കൈമുതലാക്കി സമ്പത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യുവാന്‍ മടി കാണിക്കാത്തവര്‍ മലങ്കരയില്‍ വിഘടനവാദം തുടര്‍ന്നുകൊണ്ടിരുന്നു.
പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കായുടെ അദ്ധ്യക്ഷതയില്‍ 1934-ല്‍ മലങ്കരസഭയുടെ നേതൃത്വത്തിന് ഒരു ഭരണഘടന പാസ്സാക്കുവാന്‍ കഴിഞ്ഞതോടെ അന്ത്യോഖ്യന്‍ വിഘടനവാദത്തിന് അടുത്ത പ്രഹരം ഏറ്റു. ദൈവത്തെയോ പ. സഭയെയോ സമൂഹത്തെയോ ബഹുമാനിക്കാതെ പ്രവര്‍ത്തിക്കുവാന്‍ മടിയില്ലാത്ത ‘ശ്രേഷ്ഠന്‍’മാരെ ഈ വിഘടന വാദത്തിന് നേതൃത്വം നല്‍കുവാന്‍, പ. സഭയെ സദാ സമയവും ഉപദ്രവിക്കുന്ന പിശാചിന് സാധിച്ചിരുന്നുവെങ്കിലും 1912 മുതല്‍ തന്നെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തില്‍ ഏറെ ത്യാഗത്തോടും പ്രാര്‍ത്ഥനാപൂര്‍വ്വവും വാണരുളിയ പിതാക്കന്മാരുടെ കീഴില്‍ മലങ്കരസഭയ്ക്ക് സാധിച്ചു.
ഭാരതം ഒരു രാഷ്ട്രമായി എല്ലാ കോളനിവല്‍ക്കരണങ്ങളെയും ചെറുത്ത് തോല്‍പിക്കുകയും ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി വളരുകയും ചെയ്തതോടെ മലങ്കരയില്‍ സ്ഥിരം വിഹരിച്ചിരുന്ന അന്ത്യോഖ്യന്‍ പ്രതിനിധികളായ ‘ബാവ’മാരെ മടക്കി അയയ്ക്കുവാനും എല്ലാ അധീശത്ത പ്രവണതകള്‍ക്കും തടയിടുവാനും മലങ്കരസഭയ്ക്ക് സാധിച്ചു. 1958, 95, 2017 തുടങ്ങിയ സുപ്രധാന സുപ്രീംകോടതിവിധികളിലൂടെ മലങ്കരസഭയുടെ 1934 ഭരണഘടന, മലങ്കര മെത്രാപ്പോലീത്താ, പ. കാതോലിക്കാ, പ. സുന്നഹദോസ്, സഭാ അസ്സോസിയേഷന്‍ തുടങ്ങിയ സുസംഘടിതമായ ഭരണസംവിധാനം ആര്‍ക്കും ചോദ്യം ചെയ്യപ്പെടുവാന്‍ സാധിക്കാത്തവിധം വളര്‍ന്നു; ദൈവത്തിന് സ്തുതി.
പാത്രിയര്‍ക്കീസുമാരുടെ സ്വേച്ഛാധിപത്യ പ്രവണതകളും മലങ്കരസഭയിലെ വിഘടന്മാരുടെ വിമതശബ്ദവും 1958-ലെ സുപ്രീംകോടതി വിധിയിലൂടെ പ. സഭയ്ക്ക് ഇല്ലാതാക്കുവാന്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ പാത്രിയര്‍ക്കീസ് മലങ്കരയില്‍ വന്ന് സമാധാനത്തിന്‍റെ അപ്പോസ്തലനായി. ഏറെ ശുഭപ്രതീക്ഷയോടെ തുറന്ന മനസ്സോടെ മുടിയന്‍പുത്രനെ ആലിംഗനം ചെയ്ത് സ്വീകരിച്ച പിതൃഭാവത്തോടെ പ. സഭാനേതൃത്വം അവരെ സ്വീകരിച്ചുകൊണ്ട് “നാം ഏകോതര സഹോദരങ്ങള്‍, ഒരേ വിശ്വാസത്തിന്‍ കീഴില്‍ വളര്‍ന്നവര്‍, ഇന്നു മുതല്‍ നാം ഒന്ന്” എന്ന് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ അന്നത്തെ പിന്‍ഗാമി പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ പ്രഖ്യാപിക്കുകയും മറുഭാഗത്തു നിന്ന് പ. സഭയുടെ ഭാഗമായിത്തീര്‍ന്ന ഔഗേന്‍ തീമോത്തിയോസ് തിരുമേനിയെ പ. സഭയുടെ അടുത്ത കാതോലിക്കായായി തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‍റെ വാഴ്ചയ്ക്ക് അന്നത്തെ പാത്രിയര്‍ക്കീസ് ബാവായെ ക്ഷണിക്കുകയും മലങ്കരയില്‍ സ്വീകരിക്കുകയും ചെയ്തു.
‘അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടൂ’ എന്ന് നിരന്തരം ശ്രമിക്കുന്ന പൈശാചിക ശക്തി പക്ഷേ അടങ്ങിയിരുന്നില്ല. അത് 203/70 എന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീത കല്പനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ‘അന്ത്യോഖ്യാ-മലങ്കര ബന്ധം’ എന്നും “അമ്മേ മറന്നാലും….”മെന്നൊക്കെ പാവപ്പെട്ട വിശ്വാസികളുടെ നിഷ്കളങ്ക മതവിശ്വാസത്തെ മുതലെടുത്തുകൊണ്ട് മലങ്കരയില്‍ അന്ത്യോഖ്യന്‍ മൂവ്മെന്‍റ് ആരംഭിക്കുവാനും സ്ഥാനമോഹികള്‍ അര്‍ഹിക്കാത്ത അടിമത്വ കസേരകളില്‍ ഇരുന്ന് പ. സഭയെ വീണ്ടും ഉപദ്രവിക്കുവാനും സമൂഹമദ്ധ്യത്തില്‍ ക്രൈസ്തവ സാക്ഷ്യം തന്നെ പരിഹസിക്കപ്പെടുന്ന അവസ്ഥയിലേക്ക് അടിമത്വ-അധീശത്വ വിപ്ലവങ്ങള്‍ നയിക്കുവാനും തുടങ്ങി. വീണ്ടും പ. കാതോലിക്കാ ബാവായെ 1975-ല്‍ മുടക്കി! അര്‍ഹിക്കുന്ന അവജ്ഞയോടെ ഈ നൂതന വിഘടന വാദത്തെ പ. സഭ തള്ളിക്കളയുകയാണ് ചെയ്തത്. എന്നാല്‍ അക്രമമാര്‍ഗ്ഗത്തിലൂടെ സഭയെ, പ്രത്യേകിച്ച് വടക്കുഭാഗങ്ങളെ വിഭജിക്കുവാനും അനേകം ദേവാലയങ്ങള്‍ അക്രമമാര്‍ഗ്ഗത്തിലൂടെ കൈവശപ്പെടുത്തുവാനും ഒരു പുതിയ തലമുറയെ മുഴുവനും തീവ്ര മതഭീകരവാദത്തിലേക്ക് ആനയിക്കുവാനും ഈ കൂട്ടര്‍ക്ക് കഴിഞ്ഞു; വൈദികരെയും, വിശ്വാസികളെയും അധിക്ഷേപിക്കുവാനും ഉപദ്രവിക്കുവാനും കൊല്ലുവാനും ദേവാലയങ്ങള്‍ കൊള്ളയടിക്കുവാനുമൊക്കെ ഇവരെ പഠിപ്പിച്ചു. അര്‍ഹതയോ, അംഗീകാരമോ, ആവശ്യത്തിന് വിദ്യാഭ്യാസമോ ഇല്ലാത്ത അനേകരെ പണം വാങ്ങി വിവിധ പൗരോഹിത്യ ശ്രേണിയില്‍ നിരത്തി പ. സഭയ്ക്ക് എതിരെ യുദ്ധം കടുപ്പിച്ചു.
1995-ലെ സുപ്രീംകോടതിവിധിക്കു ശേഷം തിരുത്തുവാന്‍ അവസരം നല്‍കിയപ്പോള്‍ ഏതാനും മെത്രാസനങ്ങളും പിതാക്കന്മാരും അതിനെ അംഗീകരിച്ചുവെങ്കിലും തീവ്ര മതമൗലികവാദം കൊണ്ട് അതില്‍ പലരേയും ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോകുവാനും വിഘടിത നേതൃത്വം സദാ ജാഗരിച്ചു. സമൂഹമദ്ധ്യേ പ. സഭ അപമാനിതയാകുന്ന അനേക സംഭവങ്ങള്‍ അരങ്ങേറി. സമാധാനത്തിനായി അനേക പരിശ്രമങ്ങള്‍ 1995 മുതല്‍ നടന്നെങ്കിലും ആയതൊന്നും ചെവിക്കൊള്ളുവാന്‍ അശേഷംപോലും ഇക്കൂട്ടര്‍ മനസ്സു കാണിച്ചില്ല എന്നു മാത്രവുമല്ല; 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനില്‍ നിന്നും മാറിനിന്ന് ‘യാക്കോബായ സഭ’യും 2002 ഭരണഘടനയും പുത്തന്‍കുരിശ് സൊസൈറ്റിയുമൊക്കെ സംഘടിപ്പിച്ച് ഭീകര വിഘടനവാദം വളര്‍ത്തുകയും അന്ത്യോഖ്യന്‍ അടിമത്വം എന്ന വളം അതിനായി യഥാവിധി ഉപയോഗിക്കുകയും ചെയ്തു. ഒപ്പം 15 വര്‍ഷം വിഘടിത സഭാവിശ്വാസികളെ തീവെട്ടിക്കൊള്ള നടത്തി വഞ്ചിക്കുന്ന കാര്യത്തിലും നേതൃത്വം വിജയം വരിച്ചു.
പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളായ ജൂലൈ 3, 2017-ലെ സുപ്രീംകോടതിവിധി വിഘടനവാദത്തിന് അന്ത്യം കുറിക്കുന്ന ഒരു പ്രഹരമായി തീര്‍ന്നു. പ. മാര്‍ത്തോമ്മാ ശ്ലീഹായുടേയും അദ്ദേഹത്തിന്‍റെ ശ്ലൈഹിക സിംഹാസനത്തില്‍ പ. സഭയെ മേയിച്ചു പരിപാലിച്ച പ. പിതാക്കന്മാരുടെയും പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തിയതിന്‍റെ ഫലമാണത്.
2017 മുതല്‍ എങ്കിലും അന്തഃഛിദ്രങ്ങളുടെയും തമ്മില്‍ തല്ലലിന്‍റെയും അധികാര വടംവലികളുടെയും കൂത്തരങ്ങായി ‘യാക്കോബായ വിഭാഗം’ മാറ്റപ്പെടുകയും അന്ത്യോഖ്യായെ സഹിക്കുവാനാകാതെ അത് കണ്ഠകോടാലിയായി നില്‍ക്കുകയും ഒക്കെ ചെയ്യുന്ന ദയനീയതയും കാണുന്നു. അത് അവരുടെ കാര്യം എന്ന് ചിന്തിക്കുവാന്‍ കഴിയാഞ്ഞിട്ടല്ല. എന്നാല്‍ സത്യത്തില്‍ അവര്‍ നമ്മുടെ ഭാഗമായി നില്‍ക്കേണ്ടവരാണല്ലോ എന്ന ചിന്തയാലാണ് ഇവ സൂചിപ്പിച്ചത്.
വിഘടനവാദത്തിന് വേദിയായി അവര്‍ ഉപയോഗിച്ച കോലഞ്ചേരി മുതല്‍ മുളന്തുരുത്തി വരെ 3 വര്‍ഷത്തിനകം പ. സഭയോട് ചേര്‍ക്കപ്പെട്ട ദേവാലയങ്ങളും അവയിലെ വിശ്വാസികളും സത്യം തിരിച്ചറിഞ്ഞ് പ. സഭയോട് ചേര്‍ന്നുകൊണ്ടിരിക്കുന്നു. പുത്തന്‍കുരിശു മുതല്‍ ചാലിശ്ശേരി വരെയുള്ള അനേകം ദേവാലയങ്ങളും ഇടവകകളും അവര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു കഴിഞ്ഞു! ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിഘടിത വിഭാഗത്തിന്‍റെ നേതൃത്വത്തിന്‍റെ ഉറക്കം വല്ലാതെ കെടുത്തുന്നു. അതോടെ സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന അതിശക്തനായ പൈശാചിക ശക്തി അവന്‍റെ സര്‍വ്വ തന്ത്രങ്ങളും വിഘടിത വിഭാഗത്തിന്‍റെ നവനേതൃത്വത്തിന്‍റെ രൂപത്തില്‍ ആടിത്തിമിര്‍ക്കുന്ന ഭാവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസമൂഹം കാണുന്നത് എന്ന് പറയാതിരിക്കുവാന്‍ വയ്യ. സമൂഹമദ്ധ്യത്തില്‍ പച്ചക്കള്ളം പറയുവാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു മടിയോ ലജ്ജയോ ഇല്ല. എന്നാല്‍ അതിലുപരി ഉത്തരവാദിത്വമുള്ള ഒരു സഭാസ്ഥാനി എന്ന നിലയിലും തികഞ്ഞ ഭാരത പൗരന്‍ എന്ന നിലയിലും ചില കാര്യങ്ങള്‍ ഇനിയും പറയാതിരിക്കുവാന്‍ വയ്യ.
1. ഇപ്പോള്‍ നിയമയുദ്ധം നടക്കുന്നതും അതിന്‍റെ ഭാഗമായി അക്രമികളാല്‍ പിടിച്ചടക്കി വെച്ചിരിക്കുന്നതുമായ ദേവാലയങ്ങളില്‍ നിന്നും കോടതികളുടെ ശക്തമായ ഇടപെടല്‍ മൂലം അവരെ പുറത്താക്കി വൃത്തിയാക്കുന്നതും നിയമവും നീതിയുമുള്ള ഒരു രാജ്യത്തിന്‍റെ നീതിനിര്‍വ്വഹണ സംവിധാനങ്ങളാണ് എന്ന് പൊതുസമൂഹം അറിയണം. പള്ളികള്‍ ഏറ്റെടുക്കുവാന്‍ റവന്യൂ അധികാരികള്‍ രേഖാമൂലം ക്ഷണിക്കുമ്പോള്‍ അവിടെയെത്തി അവ ഏറ്റെടുക്കുക എന്ന ഉത്തരവാദിത്വവും അവകാശവും മാത്രമാണ് പ. സഭ ചെയ്യുന്നത്. 2019 ഒക്ടോബര്‍ 28-ന് കോതമംഗലം പള്ളിക്കു മുന്നില്‍ വരെ നാം ചെന്നത് അധികാരികള്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ്. എന്നാല്‍ ഒടുവില്‍ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗത്തിന്‍റെ ഭാഗമായി നിസ്സഹായരാവുകയും വിഘടിത നേതൃത്വം അവരുടെ കിങ്കരന്മാരെകൊണ്ട് സഭയെ ഏറെ ആക്ഷേപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് അരങ്ങേറിയത്. കോടതികള്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ഒടുവില്‍ അപഹാസ്യരായി നിരുപാധികം ദേവാലയങ്ങളില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോവുകയോ അല്ലാത്തവരെ അറസ്റ്റു ചെയ്തു നീക്കുകയോ ചെയ്യുന്നു. ഈ സംഭവങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വാദിയോ പ്രതിയോ അല്ല.
2. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നവിധം വിഘടിത നേതൃത്വം ഇല്ലാത്ത സുന്നഹദോസുകള്‍ കൂടി ഉടക്കും മുടക്കും ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചതായി നയതന്ത്ര പ്രഖ്യാപനങ്ങള്‍ നടത്തുന്നതു കാണുമ്പോള്‍ അറിയാതെയെങ്കിലും ചിരിച്ചു പോകുന്നു. ‘എന്നെ ചിരിപ്പിച്ച് കൊല്ലും’ എന്ന പ്രയോഗമാണ് ഓര്‍മ്മ വരുന്നത്.
3. ഗീബല്‍സ്സിനെ തോല്‍പിക്കുന്ന നുണകള്‍ പ്രചരിപ്പിക്കുന്ന വിഘടിത മാധ്യമ അദ്ധ്യക്ഷനോട് ഒരു വാക്ക് പറയാതെ വയ്യ. യൂറോപ്പിലെയും, പ്രത്യേകിച്ച് ജര്‍മ്മനിയിലെയും സുറിയാനി സഭയിലെ സത്യവിശ്വാസികളെ സ്വാര്‍ത്ഥ-സാമ്പത്തിക ലാഭത്തിനുവേണ്ടി നിങ്ങള്‍ തെറ്റുദ്ധരിപ്പിക്കുകയും വഞ്ചിക്കുകയുമല്ലേ ചെയ്യുന്നത്. ഒരു നുണയും പറഞ്ഞില്ലെങ്കിലും നിങ്ങള്‍ എപ്പോള്‍ സന്ദര്‍ശിക്കുമ്പോഴും നിങ്ങളെ ബഹുമാനിച്ച് സമ്മാനങ്ങള്‍ നല്‍കുന്നവരോട് എന്തിനാണ് പച്ചക്കള്ളം പറയുന്നത്. ആരാണ് മലങ്കരയിലെ യഥാര്‍ത്ഥ വിധ്വംസകര്‍ (ഏമയീവൃലലിീ)? സുറിയാനി ഓര്‍ത്തഡോക്സ് സഭയെയും അതിന്‍റെ അദ്ധ്യക്ഷനെയും മലങ്കരസഭയില്‍ നിന്നും അകറ്റിയത് നിങ്ങള്‍ നിങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുവാനായി അവര്‍ക്ക് നല്‍കുന്ന തെറ്റായ വിവരങ്ങള്‍ നല്‍കിയല്ലെ എന്ന് മനസ്സാക്ഷിയുണ്ടെങ്കില്‍ സ്വയം ചോദിക്കുക.
4. അക്രമ മാര്‍ഗ്ഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുത്ത് അവിടെ വിശ്വാസികളെ സംഘടിപ്പിച്ച് നിര്‍ത്തിയ ശേഷം അവരെ വഞ്ചിച്ച് നിങ്ങള്‍ ഇറങ്ങിപ്പോവുകയും അറസ്റ്റു ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോകുവാന്‍ പറയുകയും ചെയ്ത് അവയുടെ വീഡിയോ ക്ലിപ്പുകള്‍ കാട്ടി ഭാരതത്തിലെ ഭരണ-കോടതി സംവിധാനങ്ങള്‍ അഴിമതികൊണ്ടും കൈക്കൂലി കൊണ്ടും നിറഞ്ഞതാണെന്നും അതിനാല്‍ ‘സത്യ സുറിയാനി സഭ’ ഭാരതത്തില്‍ അതികഠിനമായ പീഡനത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആയത് കര്‍ത്താവിന്‍റെ കഷ്ടാനുഭവത്തിനും ഇറാക്കിലും തുറബ്ദീനിലുമൊക്കെ സഭ നേരിട്ട മതപീഡനങ്ങള്‍ക്കും തുല്യമാണെന്നുമൊക്കെ ഒരു വിദേശ ഭാഷയില്‍ മാതൃരാജ്യത്തെയും അതിന്‍റെ ജനാധിപത്യ സംവിധാനങ്ങളെയും ഇകഴ്ത്തുവാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലാതായിപ്പോയല്ലോ. നിങ്ങള്‍ ഇന്ത്യാക്കാരനോ എന്ന് ഇനിയും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ നിങ്ങള്‍ ഏതു ഭാഷയില്‍ നുണ പറഞ്ഞാലും അത് മനസ്സിലാക്കുവാനും നടപടി എടുക്കുവാനും ഇന്ത്യന്‍ ഭരണകൂടത്തിന് സാധിക്കും എന്ന് നിങ്ങള്‍ മറക്കണ്ട.
5. നിങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെയും വീഡിയോ, ഓഡിയോ ക്ലിപ്പുകളുടെയും അടിസ്ഥാനത്തില്‍ വിദേശ വാര്‍ത്താ ഏജന്‍സികള്‍ ഭാരതത്തില്‍ ക്രൈസ്തവ സഭ അതികഠിനമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ക്രിസ്ത്യാനികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നുമൊക്കെ ലോകത്തോട് വിളിച്ചു പറയുന്നതു കാണുമ്പോള്‍ ഒരു ഭാരതീയനെന്ന നിലയിലും ഈ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളുടെ സൂത്രധാരകന്‍ എന്ന നിലയിലും എങ്ങനെ നിങ്ങള്‍ ദൈവസന്നിധിയിലും ലോകസമൂഹ മുമ്പാകെയും കുറ്റമില്ലാതെ നില്‍ക്കും? നടന്ന സംഭവങ്ങളില്‍ മതപീഡനമോ ‘നരനായാട്ടോ’ അല്ല രാജ്യത്തിന്‍റെ നീതി-നിയമ സംവിധാനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് സംഭവിച്ചത് എന്ന് ഏറ്റവും നന്നായി അറിയുന്ന നിങ്ങള്‍ എന്തിനാണ് രാഷ്ട്രത്തെയും പൗരാവലിയെയും അപമാനിക്കുന്ന ഇത്തരം പ്രസ്താവനകളിലൂടെ ആത്മവഞ്ചന നടത്തുന്നത്?
6. വലിയ തുണികഷണങ്ങള്‍ കൊണ്ട് മുഖംമൂടിയണിഞ്ഞ് നിങ്ങള്‍ നടത്തുന്ന പത്രസമ്മേളനങ്ങളില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ നിങ്ങള്‍ നിരന്തരം നടത്തുന്ന പ്രഹസനങ്ങള്‍ മനസ്സിലാകുന്നുണ്ട് എന്നെങ്കിലും ഓര്‍ക്കുക. അതുകൊണ്ടാണല്ലോ പരസ്യരൂപത്തില്‍ കൊടുത്തിട്ടുപോലും നിങ്ങളുടെ വാര്‍ത്തകള്‍ വാലാട്ടികളല്ലാത്ത നല്ല പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും വികാരതീവ്രതയോടെ നിങ്ങള്‍ അഭിനയം തുടരുമ്പോള്‍ അവര്‍ മൈക്രോഫോണ്‍ എടുത്ത് ഇറങ്ങിപ്പോവുന്നതും. മുഖം എത്ര മറച്ചാലും നിങ്ങള്‍ പറയുന്നത് പച്ചക്കള്ളവും കല്ലുവെച്ച നുണകളുമാണെന്ന് നിങ്ങളുടെ അനുയായികള്‍ എന്ന് നിങ്ങള്‍ തെറ്റുദ്ധരിക്കുന്നവര്‍ പോലും ഇന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഓര്‍ക്കുക.
7. പോലീസിനു മുന്നില്‍ വിരിമാറു കാണിക്കുമെന്നും ജെ.സി.ബി. കൊണ്ട് ഇടിച്ചു നിരത്തുമെന്നുമൊക്കെ പറഞ്ഞു നടന്നവര്‍ ഒടുവില്‍ അകത്തു നിന്നും പുറത്തു നിന്നും പൂട്ടിയ മുറികള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് ‘എനിക്കു പാര്‍ക്കുവാന്‍ മറ്റു സ്ഥലമില്ല’ എന്നൊക്കെ കരയുന്നതും റവന്യൂ അധികാരികളുടെ മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്നതുമൊക്കെ കാണുമ്പോള്‍ മനസ്സാക്ഷിയുള്ളവര്‍ കരഞ്ഞുപോകും. അത് സിമ്പതി ആയി നിങ്ങള്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ ഇനിയും തുടരുക. അല്ലെങ്കില്‍ ഇനിയും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കുക.
8. 2000 വര്‍ഷം മലങ്കരയില്‍ നിലനിന്നത് അന്ത്യോഖ്യന്‍ പാരമ്പര്യവും ആരാധനാ രീതികളുമൊക്കെയാണെന്ന് പറഞ്ഞാല്‍ വിവരമുള്ള സുറിയാനിക്കാരാരും അത് വിശ്വസിക്കുകയില്ല എന്നത് നില്‍ക്കട്ടെ; മലങ്കരസഭയെ ലോകസഭകളുടെ മുന്നില്‍ നിങ്ങള്‍ ഒറ്റപ്പെടുത്തുമെന്നോ ഒലത്തുമെന്നോ ഒക്കെ വീമ്പിളക്കുന്നത് കേട്ടു. ഇങ്ങനെയൊക്കെ പത്രക്കാരുടെ മുന്നിലും നവ-സാമൂഹ്യ മാധ്യമങ്ങളുടെ മുന്നിലും തട്ടിവിടുവാന്‍ തക്കവണ്ണം എന്തിനാണ് നിങ്ങള്‍ ‘പൊട്ടകുളത്തിലെ തവളകളാകുന്നത്?’ അന്ത്യോഖ്യന്‍ പാരമ്പര്യത്തിലെ ഏറ്റവും ചെറുതും ഏറ്റവും ശിഥിലവുമായ ഒരു സഭാസമൂഹമാണോ, അഖിലലോക എക്യുമെനിക്കല്‍ പ്രസ്ഥാനത്തെയോ ഓര്‍ത്തഡോക്സ് സഭാ കൂട്ടായ്മയെയോ നിയന്ത്രിക്കുന്നത്. സത്യത്തില്‍ മലങ്കരസഭ മൗനാനുവാദം നല്‍കുന്നതുകൊണ്ടു മാത്രമല്ലേ നിങ്ങള്‍ക്ക് പല എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളിലും പ്രവേശനം നിഷേധിക്കപ്പെടാത്തത്?
9. സുപ്രീംകോടതിവിധി പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയും അതിലൂടെ മലങ്കരസഭയിലെ എല്ലാ ദേവാലയങ്ങളും 1934 ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു വരികയും അങ്ങനെ സമാന്തര-വിഘടിത സംവിധാനങ്ങള്‍ മലങ്കരയില്‍ പൂര്‍ണ്ണമായും അവസാനിക്കുകയും ചെയ്യുന്ന സുദിനം തീര്‍ച്ചയായും ഉണ്ടാകും. അത് അനിവാര്യമാണെന്ന് നിങ്ങള്‍ക്കും സ്വപ്നപദ്ധതികളിലൂടെ നിങ്ങളുടെ പണം വാങ്ങി നിങ്ങള്‍ക്ക് ഓര്‍ഡിനന്‍സുകള്‍ തരുന്നവര്‍ക്കും അറിയാഞ്ഞിട്ടല്ല. എന്നിട്ടും ഓര്‍ഡിനന്‍സുകളിലൂടെ കോടതിവിധികളെ മറികടക്കുവാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും നിങ്ങളുടെ ‘പത്രസമ്മേളന’ങ്ങളില്‍ കണ്ടു. അതിനും അയോദ്ധ്യയെ കൂട്ടിപിടിക്കുന്നതും കേട്ടു; ശ്രമിക്കൂ. സര്‍വ്വ നന്മകളും നേരുന്നു.
10. 1934 ഭരണഘടനയ്ക്ക് വിധേയമായി സഭാഭരണം നടത്തികൊള്ളാമെന്ന് നിങ്ങളുടെ തലവന്‍ മുതല്‍ വാലുവരെ എല്ലാവരും കോടതികളില്‍ സത്യവാങ്മൂലം കൊടുത്തിട്ടുണ്ട് എന്ന് ഞങ്ങളില്‍ പലരും ഇപ്പോഴാണ് അറിയുന്നതെങ്കിലും എഴുതി ഒപ്പിട്ട നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നിട്ട് അതിനെതിരെയാണ് നിങ്ങള്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് പാവം ജനതയെ അണിനിരത്തുന്നത്. കൊറോണ പോലും ലജ്ജിക്കുന്ന തരത്തില്‍ കൊറോണ പ്രോട്ടോകോള്‍ എന്ന് ആവര്‍ത്തിച്ചു പറയുന്ന നിങ്ങള്‍ സര്‍വ്വ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയല്ലേ കേരള ജനതയെ കഴിഞ്ഞ ദിവസങ്ങളില്‍ ഞെട്ടിച്ചത്.
നിയമവാഴ്ചയ്ക്ക് എതിരെ സംഘടിക്കുന്ന പാവപ്പെട്ട വിശ്വാസ സമൂഹത്തില്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഏവരുടെയും പേരില്‍ ഗുരുതരമായ നിയമനടപടികള്‍ ഉണ്ടാകും എന്ന് കോലഞ്ചേരി, തൃക്കുന്നത്തു സെമിനാരി, പിറവം, കട്ടച്ചിറ തുടങ്ങി എല്ലായിടത്തും നിങ്ങള്‍ കണ്ടതല്ലേ. ഇപ്പോള്‍ മുളന്തുരുത്തിയില്‍ സംഘടിച്ചവരുടെ പേരിലും കൊറോണ പ്രോട്ടോക്കോള്‍ ലംഘനം ഉള്‍പ്പെടെ നിരവധി വകുപ്പുകളില്‍ കേസ്സെടുത്തതും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇവയൊക്കെ കള്ളക്കേസുകളാണെന്ന് പറയുവാന്‍ ഒരു പത്രസമ്മേളനം വേണ്ടേ?! പക്ഷേ, ആ പാവങ്ങള്‍ കോടതി വരാന്തകളില്‍ നിരങ്ങുമ്പോള്‍, അവരുടെ ഭവനങ്ങളില്‍ തീ പുകയാതെ വരുമ്പോള്‍, അവരെ സഹായിക്കുവാന്‍ മടിക്കരുത്.
എഴുതിയാല്‍ തീരാത്ത വിഷയങ്ങള്‍ ഉണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്തട്ടെ. എഴുതിയിട്ടോ പറഞ്ഞിട്ടോ ഒരു പ്രയോജനവും ഇല്ല എന്ന് അറിയാഞ്ഞിട്ടല്ല. എന്നാല്‍ മലങ്കരസഭയുടെ മാധ്യമ അദ്ധ്യക്ഷന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് അനേകര്‍ ചോദിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കുവേണ്ടി എഴുതിയതാണ്. നന്നാകാന്‍ ഇനിയും നിങ്ങള്‍ക്ക് അവസരമുണ്ടെങ്കിലും നിങ്ങള്‍ നന്നാകും എന്ന പ്രതീക്ഷ മലങ്കരസഭയ്ക്ക് കുറഞ്ഞു വരുകയാണ്.
മലങ്കരസഭയിലെ കപട സമാധാനപ്രേമികളോട് ഒരു വാക്ക് പറയാതിരിക്കുവാന്‍ വയ്യ. ‘പ്രമുഖ’രായ നിങ്ങള്‍ക്ക് ഒന്ന് തെളിയണമെങ്കില്‍ നിങ്ങളെ നിങ്ങളാക്കിയ സഭയുടെ ചെലവില്‍ അത് ആയിക്കൊള്ളുക. എന്നാല്‍ തത്ത്വദീക്ഷയില്ലാത്ത താല്‍ക്കാലിക തട്ടിക്കൂട്ടല്‍ സമാധാനം നിങ്ങള്‍ക്ക് പേരെടുക്കുവാന്‍ ഉപകരിച്ചേക്കാം, പക്ഷേ പ. സഭയ്ക്ക് അത് ഗുണകരമായി തീരുകയില്ല. നിങ്ങളുടെ പ്രവര്‍ത്തനം ആത്മാര്‍ത്ഥമെങ്കില്‍ ആയതിന് സര്‍വ്വാത്മനാ ആശംസകള്‍ നേരുന്നു. പ. മാര്‍ത്തോമ്മാ ശ്ലീഹായെയും അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷതയിലുള്ള മലങ്കരസഭയെയും ഇനിയും അന്ത്യോഖ്യായുടെ അടിമകളാക്കിക്കൊണ്ട് ഒരു സമാധാനം നിങ്ങള്‍ സ്വപ്നം കാണുന്നെങ്കില്‍ ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ. പകരം സമാധാന ആഗ്രഹത്തോടെ പ. സഭയിലേയ്ക്ക് കടന്നുവരുന്ന ആരെയും സഭ സ്വീകരിക്കാതിരിക്കുകയില്ല എന്ന് പ. ബാവാ തിരുമനസ്സുകൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.
ഒടുവില്‍ സഹോദരങ്ങളെ,
ഇത്രയൊക്കെ എഴുതിയതിന്‍റെ പേരില്‍ പടകുതിരകളും, കഴുതകളും വ്യാജ ചുണക്കുട്ടികളും കുറെക്കൂടെ എന്നെ വ്യക്തിഹത്യയ്ക്ക് ശ്രമിക്കുമെന്ന് അറിയാം. അവയെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. സഭയുടെ നിലപാടുകളെ അറിയിക്കുന്ന ശ്രമത്തില്‍ ഞാന്‍ മണ്ടനായിത്തീരുന്നതില്‍ ആരെങ്കിലും സന്തോഷിക്കുന്നെങ്കില്‍ അവരോടൊപ്പം ഞാനും സന്തോഷിക്കും.
For a century, freedom struggles against attempts of those owing allegiance to Antioch for establishing supremacy over Malankara Church have been going on and we have in our memory those who sacrificed their lives in such struggles; among the lay persons, we have Varkey Varghese (Anappappy) who was killed while serving as a bodyguard to St Dionysius Vattasseril. Again, we have Onankunju, a native of Kadamattom who was stoned to death in the seventies. Apart from such laypersons, we have a solitary priest too, Thoppil Ponnedathu Mathai Kathanar, Vicar of Marthoman Church Mulanthuruthy who was killed much earlier than the above two.
He was born in 1872 as the grandson of Thoppil Cheriathu Cheriya Kathanar, Vicar of the historical Mulanthuruthy Church. After primary education, he commenced priestly education under St Gregoriose of Parumala, who was from his own family. Mar Gregoriose accepted him whole heartedly as he was from the same locality where Mar Gregoriose was from, most affectionately. Shortly after commencement of priestly education, Mar Gregoriose ordained him as a Korooyo. Gradually, other hierarchical ordination up to that of Kasheesho was conferred by Mar Gregoriose himself. After ordination as a Kasheesho, Mathai Kathanar took over as the Vicar of Mulanthuruthy Church.
Mar Gregoriose was the celebrant of the Holy Matrimony of Deacon Mathai; the bride, a choice of Mar Gregoriose, was from the Vayalipparambil family at Akapparambu. Some landed property was purchased using the dowry and a contribution of Mar Gregoriose for Mathai Kathanar. Mathai Kathanar was one who led a noble life as a model to all. He was blessed with four sons and a daughter.
Pulikoottil Mar Dionysius was the then Malankara Metropolitan; Mathai Kathanar held Metropolitan in high esteem and respected him greatly. Such respects and honor, he continued to Mar Vattasseril Dionysius also after he succeeded as Malankara Metropolitan.
Abdulla II Patriarch excommunicated Mar Vattasseril Metropolitan without any valid reasons thereof, as he refused to surrender all temporal authority to the Patriarch. This incident took place on 1911 Edavam 26, but had no basic justification. However, there was a group of dissidents within the Church who moved strategies to create schism within and made Kochuparambil Paulos Mar Coorilose their leader and stood for the ex communication to be implemented. Mar Coorilose was one who was ordained along with Mar Dionysius. They started creating problems for Mar Dionysius and also to Mulanthuruthy Church. They had reasonably good influence in Northern parishes.
Here, Mathai Kathanar expressed his stand very strongly. He declared his support to the canonical Malankara Metropolitan Mar Dionysius. The blood relationship he was having with Mar Coorilose was no issue for Mathai Kathanar. Moreover, Mar Coorilose was a local person, which too was not a botheration for Mathai Kathanar. Despite all these, he succeeded to retain a great majority of believers with the Malankara Church under Mar Dionysius.
While retaining his position as the Vicar of Mulanthuruthy Church, he found time to serve Vettikkal Dayro and the Kandanadu Chapel, the later set up by Vattasseril Thirumeni. Mulanthuruthy Church was very lucrative, but Mathai Kathanar took care of Vettikkal Dayro and Kandanadu Chapel, the latter having developed to Carmel Dayro, after allowing his Co Vicars to look after Mulanthuruthy Church.
The opposing faction was convinced that to take control of Mulanthuruthy Church, Mathai Kathanar had to be removed. This was not easy. So they sought help from Paulos Mar Athanasius of Aluva, considered by them as the Malankara Metropolitan to issue orders to ex communicate him. But the order of ex communication was not read in Mulanthuruthy Church because the Co Vicars refused to dance to their tune. Thus, their attempts failed totally.
Chalil Kochu Korah was a close personal friend of Mathai Kathanar as also a helping hand. He was a social reformer respected highly in the area. He stood strongly with Mathai Kathanar. He had a title Manushyam as a privilege inherited by Chalil family. This was considered a status.
On 1097 Chingam 25 (1921 AD), Mathai Kathanar and Chalil Kochu Korah were standing on the second floor of the Church building discussing some matters. Suddenly, a man, school teacher by profession, blind with piety to Antioch ran up and beat Mathai Kathanar and Kochu Korah very badly and both fell down unconscious.
Kochu Korah died two days after, on 27 Chingam, but Mathai Kathanar could not get up and was bed ridden for a few months. He passed away on December 23, 1921 and entombed at Mulanthuruthy Church. The assailant was arrested by Cochin government and imprisoned. But he lost his senses and wandered across streets as totally insane for long and died.
In the mean time, Vattasseril Mar Dionysius and Kundara Kochu Thirumeni (later, Geevarghese II Catholicose) visited Mathai Kathanar and had celebrated Katheela service.
It may be noted that L/L Paulos Mar Gregoriose was a grandson of the brother of Mathai Kathanar.
കോട്ടയം ∙ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിൽ തിരുവാർപ്പ് മർത്തശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പുലർച്ചെ നാലിന് ആരംഭിച്ച നടപടികൾ എട്ടോടെ പൂർത്തിയായി. പള്ളിമേടയിൽ താമസിച്ചിരുന്ന മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസിനെ ബലമായി പുറത്താക്കി. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.
തഹസിൽദാർ കഴിഞ്ഞ ദിവസം പള്ളിയിൽ എത്തി തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെയുള്ള യാക്കോബായ സഭാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പള്ളിയുടെ താക്കോൽ കൈമാറാമെങ്കിലും സെമിത്തേരി, മെത്രാപ്പൊലീത്ത താമസിക്കുന്ന മുറി, സൺഡേ സ്കൂൾ എന്നിവയുടെ താക്കോൽ കൈമാറില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ സഭ.
തുടർന്ന് മടങ്ങിയ തഹസിൽദാരും റവന്യു സംഘവും ഇന്നലെ പുലർച്ചെ നടപടികൾക്കായി എത്തുകയായിരുന്നു. ഈ സമയത്ത് നൂറോളം വിശ്വാസികൾ പള്ളിയിൽ കൂടിയിരുന്നു. ഇവരെ പൊലീസ് പുറത്താക്കി. പ്രധാന ഗേറ്റ് മുതലുള്ളവയുടെ പൂട്ടുകൾ പൊളിച്ച് പുതിയവ സ്ഥാപിച്ചു. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. അഗ്നിരക്ഷാസേന പള്ളിമേടയുടെ പൂട്ട് പൊളിച്ചാണ് തോമസ് മാർ അലക്സന്ത്രയോസിന്റെ മുറിയിൽ കയറിയത്.
പൊലീസ് ജീപ്പിൽ മെത്രാപ്പൊലീത്തയെ കോട്ടയം റെസ്റ്റ് ഹൗസിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തു കൊണ്ടുപോയ പള്ളിമേടയിലേക്ക് തിരികെ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം റെസ്റ്റ് ഹൗസിൽ ഉപവാസ സമരം നടത്തി. ഇന്നു മുതൽ പള്ളിക്കു സമീപം കൊച്ചുപാലത്തിലുള്ള കുരിശിൻതൊട്ടിയിൽ തോമസ് മാർ അലക്സന്ത്രയോസ് സമരം ആരംഭിക്കുമെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു.
1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്?
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം ദഹിപ്പിക്കുവാന്‍ മാത്രം അനുവാദമുള്ള പ്രദേശങ്ങളില്‍ ഈ സാഹചര്യത്തില്‍ ദഹിപ്പിക്കുവാനുള്ള അനുവാദം നല്‍കുന്നു. ഉദാ. സിംഗപ്പൂര്‍.
2. മൃതശരീരം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കാരം എങ്ങനെ നടത്തും?
ഭാഗീകമായിട്ടെങ്കിലും ശരീരാവയവങ്ങള്‍ കിട്ടുന്നെങ്കില്‍ സാധാരണ രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതാണ്. ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കരിക്കുവാന്‍ ശരീരമില്ല എങ്കിലും ശവസംസ്കാര ശുശ്രൂഷാ ക്രമത്തിലെ അനുയോജ്യമായ ക്രമങ്ങള്‍ നടത്താവുന്നതാണ് (1-3 ക്രമങ്ങള്‍).
3. മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ ഭവനത്തിലെ ക്രമീകരണം ഏവ?
മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ പരേതന്‍റെ കട്ടില്‍ വെള്ളവിരിച്ച് കിഴക്ക് പടിഞ്ഞാറായി വയ്ക്കുകയും, തലയ്ക്കല്‍ അതായത് പടിഞ്ഞാറ് വശത്ത് കുരിശും മെഴുകുതിരിയും നിലവിളക്കും വയ്ക്കുകയും ചെയ്യുന്നു. സമയാസമയങ്ങളില്‍ സൗകര്യം പോലെ ക്രമങ്ങള്‍ നടത്താവുന്നതാണ്. തലഭാഗത്ത് വേദപുസ്തകം വയ്ക്കുന്ന രീതിയും ഉണ്ട്.
4. മൃതശരീരത്തിന്‍റെ മുഖം മൂടുവാനുള്ള അവകാശം ആര്‍ക്കാണ്?
സാധാരണയായി ആണ്‍മക്കള്‍ക്കാണ് അവകാശം. ആണ്‍ മക്കളില്ലാത്ത സാഹചര്യത്തില്‍ സഹോദരങ്ങള്‍ക്കോ സഹോദരപുത്രന്മാര്‍ക്കോ ചെയ്യാവുന്നതാണ്. ഇതാണ് സഭയില്‍ നിലവിലുള്ള പാരമ്പര്യം.
5. കുഴിക്കാണം എന്നാല്‍ എന്ത്?
കുഴിക്കാണം എന്ന രീതി വേദപുസ്തകാടിസ്ഥാനമുള്ളതാണ്. അബ്രഹാം ഭാര്യയായ സാറായെ സംസ്കരിക്കുന്നതിനായി ഹിത്യനായ എഫ്രോനോടു ‘മക്പേല’ എന്ന നിലവും അതിലുള്ള ഗുഹയും നാനൂറുശേക്കല്‍ വെള്ളി വിലയായി നല്‍കി വാങ്ങിയതിനുശേഷം അതില്‍ സാറായെ സംസ്കരിച്ചു. (ഉല്പത്തി 23). അപ്രകാരം ഇന്നു സ്വന്തമായി കല്ലറകള്‍ ഉണ്ട് എങ്കില്‍പോലും അടക്കുന്ന സ്ഥലത്തിന്‍റെ വില നല്‍കുന്നതാണ് ഇത്.
6. മൃതശരീരം സംസ്കരിക്കുന്നതിന് മുന്‍പ് ശരീരത്തിലെ കെട്ടുകള്‍ നീക്കം ചെയ്യുന്നത് എന്തിന്?
7. മൃതശരീരത്തില്‍ മണ്ണും കുന്തിരിക്കവും ഇടുന്നതും തൈലം ഒഴിക്കുന്നതും എന്തിന്?
ഈ രണ്ട് കര്‍മ്മങ്ങളുടെയും പ്രാധാന്യം ആ സമയത്തെ പ്രാര്‍ത്ഥനയില്‍ നിന്ന് വ്യക്തമാണ്.
മണ്ണില്‍ നിന്നുള്ളവനാകയാല്‍ മണ്ണിലേക്ക് മടങ്ങിച്ചേരുന്നു എന്നതിന്‍റെ സൂചനയായി മണ്ണും, വീണ്ടും നവീകരിക്കപ്പെടും (ഉയിര്‍പ്പ്) എന്നതിന്‍റെ സൂചനയായി കുന്തിരിക്കവും ഉപയോഗിക്കുന്നു. ഓയാറില്‍ പതിയിരിക്കുന്ന ദുഷ്ടാത്മാക്കളില്‍ നിന്ന് രക്ഷപ്പെടുവാനായി ആത്മാവിന് നല്‍കുന്ന സംരക്ഷണത്തിന്‍റെ പ്രതീകമായി തൈലം ഒഴിക്കുന്നു.
8. മരണശേഷം 3, 9, 30, 40 ദിവസങ്ങളില്‍ ഓര്‍മ്മ നടത്തുന്നത് എന്തിന്?
യഹൂദ പാരമ്പര്യത്തിലും ആദിമ ക്രൈസ്തവ പാരമ്പര്യത്തിലും ഈ ദിനങ്ങള്‍ പ്രാധാന്യം ഉള്ളതായിരുന്നു. ചൊവ്വാഴ്ച ഒമ്പതാംമണി നമസ്കാരത്തില്‍ ഇപ്രകാരം ചൊല്ലുന്നു “മൂന്നാംനാള്‍ മൃതി ഗതരെ പ്രതി ധൂപം വയ്ക്കും, പതിവുണ്ടായതു നീതിപരന്മാര്‍ക്കങ്ങാദി മുതല്‍….”
9, 30, 40 ദിനങ്ങള്‍ യഹൂദ വിലാപകാലത്തിലെ പ്രത്യേക ദിനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവ പാരമ്പര്യത്തില്‍ 3-ാം ദിവസം കര്‍ത്താവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പും 40-ാം ദിവസം സ്വര്‍ഗാരോഹണവും അനുസ്മരിക്കുന്നു.
ക്രൈസ്തവപാരമ്പര്യത്തില്‍ 40-ാം ദിവസമാണ് ഓര്‍മ്മനടത്തേണ്ടത് 41 ഹൈന്ദവ പാരമ്പര്യമാണ്.
10. മേല്‍പട്ടക്കാരോ വൈദികരോ മരിച്ചതിനുശേഷം നാല്പതു ദിവസവും വി. കുര്‍ബാന നടത്തുന്നത് എന്തുകൊണ്ട്?
മുന്‍കാലങ്ങളില്‍ മേല്‍പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും അയ്മേനികള്‍ക്കും നാല്പതു ദിവസം വി. കുര്‍ബ്ബാന നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് മേല്‍പട്ടക്കാര്‍ക്കും വൈദികര്‍ക്കുമായി ചുരുങ്ങിപ്പോയി എന്നുമാത്രം.
കല്ലറ ജീര്‍ണ്ണിച്ച ശരീരഭാഗങ്ങളോ, ഉണങ്ങിവരണ്ട അസ്ഥി കൂമ്പാരങ്ങളോ കിടക്കുന്ന സ്ഥലമല്ല മറിച്ച് പുനരുത്ഥാനത്തിന്‍റെ പനിമഞ്ഞ് പതിക്കുമ്പോള്‍ തേജസ്സോടെ ഉത്ഥാനം ചെയ്യേണ്ട ശരീരം സ്ഥിതി ചെയ്യുന്ന ഇടമാണ്. ആ ശരീരം പൂഴിയായി തീര്‍ന്നാലും അതിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. മൃതശരീരം അടക്കം ചെയ്യുകയല്ല മറിച്ച് സംസ്കരിക്കുന്നതിനാണ്. ശരീരം മണ്ണിനോട് ചേര്‍ന്ന് പൂഴിയായി തീര്‍ന്നാലും ആ പൂഴിയില്‍ പുനരുത്ഥാനത്തിന്‍റെ പനിമഞ്ഞ് പതിക്കുമ്പോള്‍ മൃതരായവര്‍ തേജസ്സോടെ ഉത്ഥാനം ചെയ്യും. ഇത് ഉള്‍ക്കൊണ്ടുകൊണ്ടും, ദിവന്നാസ്യോസ് ബര്‍സ്ലീബിയുടെ തക്സായില്‍ 6-ാം തുബ്ദേന്‍ കഴിഞ്ഞ് പട്ടക്കാരന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ പറയുന്നതുപോലെ “എന്തെന്നാല്‍ നിന്‍റെ ഏകപുത്രന്‍റെ ശരീരരക്തങ്ങള്‍ അവരുടെ അവയവങ്ങളില്‍ മറഞ്ഞിരിക്കുന്നുവല്ലോ” എന്നത് ഉള്‍ക്കൊണ്ടുമാണ് കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നത്.